US team will not arrive; India-US bilateral trade agreement talks to be postponed
17, August, 2025
Updated on 17, August, 2025 43
![]() |
അമേരിക്കൻ വ്യാപാര പ്രതിനിധികൾ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാര കരാർ (BTA) ചർച്ചകളുടെ ആറാം റൗണ്ടിനായുള്ള ന്യൂഡൽഹി സന്ദർശനം റദ്ദാക്കിയതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചതായാണ് വിവരം.
താരിഫ് തർക്കങ്ങൾ വർദ്ധിച്ചതാണ് ചർച്ചകൾ നിലയ്ക്കാൻ കാരണം, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരായ അധിക താരിഫ് 50% ആയി ഉയർത്തിയതിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. റഷ്യയിൽ നിന്ന് ഇന്ത്യ തുടർച്ചയായി ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള പ്രതികാരമായാണ് പിഴ താരിഫ്
അമേരിക്കയിൽ നിന്നും സമ്മർദ്ദമുണ്ടായിട്ടും, ഇന്ത്യ തൻ്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഉദ്യോഗസ്ഥർ ക്രൂഡ് ഓയിൽ വാങ്ങലിനെ ന്യായീകരിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകർക്കും ദേശീയ താൽപ്പര്യങ്ങൾക്കും ദോഷകരമായ ഒരു കരാറും ഇന്ത്യ അംഗീകരിക്കില്ലെന് വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് ഇന്ത്യയെ റഷ്യൻ എണ്ണ വാങ്ങുന്നതിന് കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും, യൂറോപ്യൻ യൂണിയൻ, ചൈന, യുഎസ് പോലും റഷ്യൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. 50% താരിഫ് ഭീഷണി നിലനിൽക്കുമ്പോഴും, ഓഗസ്റ്റ് പകുതി വരെ ഇന്ത്യ റഷ്യൻ എണ്ണയുടെ വാങ്ങൽ വർദ്ധിപ്പിച്ചതായി ഏറ്റവും പുതിയ ഇറക്കുമതി കണക്കുകൾ