9, September, 2026
Updated on 9, September, 2026 11
ലോകനേതാക്കളുമായി ശക്തമായ വ്യക്തിബന്ധം സ്ഥാപിച്ചെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവും ഇതിനോടൊപ്പം എടുത്ത് പറയേണ്ടതുണ്ട്. യു.എസ് പ്രസിഡന്റുമാർ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, പശ്ചിമേഷ്യൻ ഭരണാധികാരികൾ, യൂറോപ്യൻ നേതാക്കൾ എന്നിവരുമായി നേരിട്ടുള്ള ഊഷ്മള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ, പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഈ വ്യക്തിഗത നയതന്ത്രത്തിന് സാധിച്ചു.
ചുരുക്കത്തിൽ, ഈ മാറ്റം ബ്രിക്സിനുള്ളിൽ ഇന്ത്യയുടെ വളർച്ച മാത്രമായി ഒതുങ്ങുന്നതല്ല. മറിച്ച്, കൂടുതൽ ധ്രുവങ്ങളുള്ള ഇന്നത്തെ ലോകക്രമത്തിൽ സ്വതന്ത്രമായ ഒരു വൻശക്തിയായി ഇന്ത്യയുടെ ഉദയമാണ് ഇത് അടയാളപ്പെടുത്തുന്നത്. വരും പതിറ്റാണ്ടുകളിലെ ലോകം ഒന്നോ രണ്ടോ വൻശക്തികളുടെ മാത്രം കാൽക്കീഴിലാകില്ല. വാഷിങ്‌ടണും ബെയ്ജിങ്ങും അപ്പോഴും പ്രസക്തമായി തുടരും; യൂറോപ്പും റഷ്യയും പ്രാധാന്യത്തോടെ നിലനിൽക്കും; അതോടൊപ്പം മറ്റ് പ്രാദേശിക ശക്തികളും സ്വാധീനം നേടും. അങ്ങനെയൊരു ലോകത്ത്, ആഗോളതലത്തിലെ സുപ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒഴിവാക്കാനാവാത്ത ലോക തലസ്ഥാനങ്ങളിലൊന്നായി ന്യൂഡൽഹി മാറുക എന്നതാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം.