ബ്രാറ്റിസ്ലാവ : രാജ്യമായ സ്ലൊവാക്യയിൽ ബ്രൗൺ കരടികളെ കൊന്ന് മാംസം വിൽപന നടത്താൻ സർക്കാർ ഉത്തരവ്. കരടികളുടെ എണ്ണം പെരുകുകയും ഇവ ജനത്തിനു ഭീഷണിയാകുകയും ചെയ്തു. വെടിവച്ചുകൊന്ന മാംസം പൊതുജനത്തിനു വിതരണം ചെയ്യാൻ സ ർക്കാർ തീരുമാനം.
കരടികളുടെ ആക്രമണം പതിവായ സാഹചര്യത്തിൽ രാജ്യത്തെ 1,300 ബ്രൗൺ കരടികളിയിൽ നാലിലൊന്നിനെ വെടിവച്ചു കൊല്ലാനുള്ള പദ്ധതിക്ക് കഴിഞ്ഞമാസം മന്ത്രിസഭ അംഗീ കാരം നൽകിയിരുന്നു.
സർക്കാർ തീരുമാനപ്രകാരം നിയമ പരവും ശുചിത്വപരവുമായ എല്ലാ വ്യവസ്ഥകളും പാലിച്ച് അടുത്തയാഴ്‌ച മുതൽ പരിസ്ഥിതി കേന്ദ്രത്തിനു കീഴിലുള്ള സംഘടനകൾക്ക് കരടിമാംസം വിൽപനയ്ക്കു വയ്ക്കാം.
വന്യമൃഗങ്ങളെ ഭയന്ന് ആളുകൾ ജീവിക്കുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നായിരു ന്നു കരടികളെ വെടിവച്ചുകൊല്ലാൻ തീരുമാ നിച്ചയുടൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ പറഞ്ഞത്. നിലവിൽ യൂണിയൻ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ട വന്യമൃഗമാണു ബ്രൗൺ കരടിക
കാട്ടുപന്നികൾ പെരുകുകയും ഇവ കൃഷിക്കും മനുഷ്യജീവനും ഭീഷണിയാകുകയും ചെയ്തതോടെ ഇറ്റലി, പോളണ്ട്, ഹംഗറി, ഫ്രാൻസ് തുടങ്ങി മിക്ക രാജ്യങ്ങളിലും ഇവയുടെ നിശ്ചിത തുക വെടിവച്ചുകൊന്നാണ് നിയന്ത്രിക്കുന്നത്