22, July, 2026
Updated on 22, July, 2026 5
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരത്തിന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്ത രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്.
പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പാർലമെന്റ് ഇന്ന് പ്രപക്ഷുബ്ധമാകും. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയാവശ്യപ്പെട്ട് ലോക്‌സഭയും രാജ്യസഭയും സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷം നീക്കം. പരീക്ഷാവീഴ്ചയിലും പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളിലും പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധിആവശ്യപ്പെട്ടു. സർക്കാർ വഴങ്ങിയില്ലെങ്കിൽ സമരം ഇന്നും പാർലമെന്റിന് പുറത്തേക്ക് നീണ്ടേക്കും. നിർണായക ബില്ലുകൾ സഭയിലവതരിപ്പിക്കാൻ സർക്കാർ.