11, August, 2026
Updated on 11, August, 2026 2
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലാഭത്തിനായി സർക്കാർ പര പരസ്യമായി ദുരുപയോഗം ചെയ്യുകയാണെന്ന് ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ അവർ ആരോപിച്ചു. അഴിമതി ആരോപണം നേരിടുന്ന നേതാക്കൾ ബി.ജെ.പിയിൽ എത്തുന്നതോടെ കുറ്റവിമുക്തരാക്കപ്പെടുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.കൽക്കരിപ്പാടം അലോട്ട്‌മെന്റ് കേസിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയ പശ്ചാത്തലത്തിലാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം. മൻമോഹൻ സിങ്ങിനെതിരായ കേസ് അവസാനിപ്പിക്കാൻ സി.ബി.ഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് തള്ളിയ വിചാരണക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിച്ചിരുന്നു.അന്വേഷണ ഏജൻസികളുടെ ദുരുപയോഗം: രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ അന്വേഷണ ഏജൻസികളെ ആയുധമാക്കുന്നു.ബി.ജെ.പിയിലെ 'വിശുദ്ധീകരണം': അഴിമതി ആരോപണവിധേയരായ നേതാക്കൾ ബി.ജെ.പിയിൽ ചേരുമ്പോൾ കേസുകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നു.ആർ.എസ്.എസ്-ബി.ജെ.പി ഗൂഢാലോചന: മൻമോഹൻ സിങ്ങിനെതിരായ കേസുകൾക്ക് പിന്നിൽ ആർ.എസ്.എസ്-ബി.ജെ.പി ഗൂഢാലോചനയാണെന്നും, അദ്ദേഹത്തെ വേട്ടയാടാൻ മുന്നിൽ നിന്നവരിൽ നരേന്ദ്ര മോദിയുമുണ്ടായിരുന്നുവെന്നും ആരോപണം.ഭരണനേട്ടങ്ങൾ ഓർമ്മിപ്പിച്ചു: വിവരവകാശ നിയമം (RTI), ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങിയ യു.പി.എ സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ ലേഖനത്തിൽ പരാമർശിച്ചു.മൻമോഹൻ സിങ്ങിന്റെ സത്യസന്ധതയും ഉത്തരവാദിത്തബോധവും നിലവിലെ നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനരീതിക്ക് കേവലം വിപരീതമാണെന്ന് സോണിയ വ്യക്തമാക്കി. ചരിത്രം ഡോ. മൻമോഹൻ സിങ്ങിനെ ഏറെ ബഹുമാനത്തോടെയും കരുണയോടെയും മാത്രമേ സ്മരിക്കൂ എന്നും അവർ കൂട്ടിച്ചേർത്തു.