11, July, 2026
Updated on 11, July, 2026 3
സ്വന്തം ചരിത്രവും സ്വത്വവും തിരിച്ചറിയാനാകാതെ ഉഴലുന്ന പാകിസ്താന്റെ സാംസ്കാരിക പാപ്പരത്തവും തീവ്രവാദ നിലപാടുകളും ഒരിക്കൽക്കൂടി ലോകത്തിനു മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. വിഭജനത്തിന് മുൻപുള്ള ഹൈന്ദവ-സിഖ് പാരമ്പര്യമുള്ള റോഡുകളുടെയും ജംഗ്ഷനുകളുടെയും പഴയ പേരുകൾ പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്നും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസും ഭരണകൂടവും നാണംകെട്ട് പിന്മാറിയിരിക്കുന്നു. തീവ്ര ഇസ്ലാമിക സംഘടനകളുടെയും സോഷ്യൽ മീഡിയ വ്ലോഗർമാരുടെയും കടുത്ത എതിർപ്പിനെത്തുടർന്നാണ് നവാസ് ശരീഫും മകൾ മറിയവും ചേർന്നടുത്ത തീരുമാനം പാക് ഭരണകൂടത്തിന് തിരുത്തേണ്ടി വന്നത്. എന്നാൽ, പ്രത്യക്ഷത്തിൽ ഇതൊരു പ്രാദേശിക രാഷ്ട്രീയ പിന്മാറ്റമായി തോന്നാമെങ്കിലും, ഇതിനു പിന്നിൽ ഭാരതത്തിന്റെ മഹത്തായ നാഗരിക പൈതൃകത്തിന്മേൽ അവകാശവാദം ഉന്നയിക്കാനും അത് തട്ടിയെടുക്കാനുമുള്ള പാകിസ്താന്റെ അതീവ അപകടകരമായ സാംസ്കാരിക അധിനിവേശ തന്ത്രമാണ് ഒളിഞ്ഞിരിക്കുന്നത്