2, May, 2026
Updated on 2, May, 2026 2
നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ പാകിസ്ഥാൻ വഴി ഇറാൻ സമർപ്പിച്ച പുതിയ ചർച്ചാ നിർദ്ദേശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഒരു കരാറിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഫ്ലോറിഡയിലേക്ക് പോകുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇറാൻ നേതൃത്വം നിലവിൽ പല തട്ടുകളിലാണെന്നും അവർ രണ്ടോ മൂന്നോ ഗ്രൂപ്പുകളായി പിരിഞ്ഞിരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. എന്ത് വിലകൊടുത്തും ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന തന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടമാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഇറാന്റെ വാദമെങ്കിലും ഇത് ആണവായുധ നിർമ്മാണത്തിനാണെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ കരുതുന്നത്.ഇറാനെ പൂർണ്ണമായും തകർക്കണമെന്നാണോ അതോ ഒരു കരാറിലെത്തണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?" എന്ന ചോദ്യത്തിന്, മാനുഷിക പരിഗണന വെച്ച് യുദ്ധത്തിന് താൻ താല്പര്യപ്പെടുന്നില്ലെന്ന് ട്രംപ് മറുപടി നൽകി. എങ്കിലും ഇറാന്റെ പുതിയ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. പ്രശ്നപരിഹാരത്തിനായി പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.അമേരിക്ക തങ്ങളുടെ ഭീഷണിപ്പെടുത്തുന്ന രീതിയും പ്രകോപനപരമായ നടപടികളും മാറ്റുകയാണെങ്കിൽ നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അതേസമയം, ഏതൊരു ഭീഷണിയെയും നേരിടാൻ ഇറാന്റെ സായുധ സേന സജ്ജമാണെന്നും അദ്ദേഹം ടെലിഗ്രാമിലൂടെ മുന്നറിയിപ്പ് നൽകി.ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ സംഘർഷങ്ങൾ ആരംഭിച്ചത്. ലോകത്തിലെ 20% എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള ഊർജ്ജ വിപണി കടുത്ത പ്രതിസന്ധിയിലാണ്. ഏപ്രിൽ 8 മുതൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും സംഘർഷാവസ്ഥ അയഞ്ഞിട്ടില്ല.ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ സംഘർഷങ്ങൾ ആരംഭിച്ചത്. ലോകത്തിലെ 20% എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള ഊർജ്ജ വിപണി കടുത്ത പ്രതിസന്ധിയിലാണ്. ഏപ്രിൽ 8 മുതൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും സംഘർഷാവസ്ഥ അയഞ്ഞിട്ടില്ല.
ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലാണ്. പുതിയ ആക്രമണങ്ങൾക്കായി ട്രംപ് പദ്ധതിയിടുന്നു എന്ന വാർത്തകൾക്കിടെ എണ്ണവില നാല് വർഷത്തെ ഉയർന്ന നിരക്കിലെത്തിയിരുന്നു. എന്നാൽ ഇറാന്റെ പുതിയ നിർദ്ദേശം വന്നതോടെ വിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇറാന്റെ എണ്ണ കയറ്റുമതി യുഎസ് നാവികസേന തടയുകയാണ്.ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾ ഇറാനിൽ ട്രാൻസിറ്റ് ടോൾ നൽകിയാൽ ഉപരോധം നേരിടേണ്ടി വരുമെന്നും അമേരിക്ക വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. അമേരിക്കൻ ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ ഇറാനും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.