ഇറാനെ പരിഹസിച്ച് ട്രംപ്: അമേരിക്ക നല്ലവരായതിനാലാണ് ഖമേനിയുടെ സംസ്‌കാരത്തിന് സമയം അനുവദിച്ചതെന്ന്


4, July, 2026
Updated on 4, July, 2026 5


വാഷിംഗടണ്‍: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്‌കാരത്തിന് സമയം അനുവദിച്ചത് അമേരിക്കയുടെ മനസ് നല്ലതായതിനാലാണെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫെബ്രുവരി 28-ന് അന്തരിച്ച തങ്ങളുടെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് ഇറാന്‍ കണ്ണീരോടെ വിടചൊല്ലാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പരാമര്‍ശം. വാഷിംഗ്ടണ്‍ ‘നല്ലവരായതുകൊണ്ടാണ്’ ഇറാന് ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചതെന്നാണ് ട്രംപ് പറഞ്ഞത്.ജൂലൈ 4-ലെ ദേശീയ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി മൗണ്ട് റഷ്‌മോറില്‍ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഇറാനുമായുള്ള സമീപകാല സംഘര്‍ഷത്തെക്കുറിച്ച് ട്രംപ് പരാമര്‍ശിക്കുകയും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെയുള്ള തന്റെ ഭരണകൂടത്തിന്റെ സൈനിക നടപടി ആവര്‍ത്തിച്ചു പരാമര്‍ശിക്കുകയു ചെയ്തു.


‘നമ്മള്‍ ഇറാന്റെ അടിത്തറയിളക്കി. കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ അവര്‍ കൊതിക്കുകയാണ്. അവര്‍ക്ക് അത് അത്രയധികം ആവശ്യമുണ്ട്. നമ്മള്‍ നല്ലവരായതുകൊണ്ടാണ് അവര്‍ക്ക് ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ഒരാഴ്ചത്തെ സമയം നല്‍കിയത്,’ ട്രംപ് ജനക്കൂട്ടത്തോട് പറഞ്ഞു.

അമേരിക്കയുടെ 250-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് സൗത്ത് ഡക്കോട്ടയിലെ നാല് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ തലകള്‍ കൊത്തിയെടുത്ത ഗ്രാനൈറ്റ് മലനിരയായ മൗണ്ട് റഷ്‌മോറില്‍ ട്രംപ് എത്തിയത്.യുഎസ്-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഫെബ്രുവരി 28 ന് കൊല്ലപ്പെട്ട ഖമേനിയുടെ പേരില്‍ ഇറാന്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സംസ്ഥാന ശവസംസ്‌കാരം ആരംഭിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പരാമര്‍ശം




Feedback and suggestions